മലപ്പുറം ജില്ലയിലെ ഏറനാട് താലൂക്കിലെ പുല്‍പ്പറ്റ ഗ്രാമപഞ്ചായത്തിലെ ചെറുപുത്തൂര്‍ എന്ന ഈ ഗ്രാമത്തില്‍ വിദ്യാഭ്യാസതല്‍പരരായ കുറെ ആളുകളുടെ ശ്രമഫലമായാണ് ചെറുപുത്തൂര്‍ എ.എം.എല്‍.പി. സ്കൂള്‍ രൂപം കൊണ്ടത്. ഒത്ത് പള്ളിക്കൂടമായി തുടക്കം കുറിച്ച ഈ വിദ്യാലയം ഇന്ന് തൊണ്ണൂറാം വര്‍ഷം ആഘോഷിക്കാനുള്ള ഒരുക്കങ്ങളിലാണ്.
1924-ല്‍ ഈ വിദ്യാലയത്തിന് ഗവണ്‍മെന്‍റിന്‍റെ അംഗീകാരം ലഭിച്ചു. അന്ന് ഈ വിദ്യാലയം മഞ്ചേരി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസറുടെ കീഴിലായിരുന്നു. പിന്നീട് അരീക്കോട് ഉപജില്ലയുമായി. ഇന്ന് കിഴിശ്ശേരി വിദ്യാഭ്യാസ ഓഫീസറുടെ കീഴിലാണ്.
സമൂഹത്തിലെ പല ഉന്നത സ്ഥാനങ്ങളും വഹിക്കുന്ന ഈ പ്രദേശത്തെ മിക്ക ആളുകളും പ്രാഥമിക വിദ്യാഭ്യാസം നേടിയത് ഈ വിദ്യാലയത്തില്‍ നിന്നാണ്. കായിക രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച് സുബ്രതോകപ്പ് ഫുട്ബോള്‍ ടീമില്‍ അംഗമായ പി. സുഫൈദലിയും ഈ വിദ്യാലയത്തിലെ പൂര്‍വ്വ വിദ്യാര്‍ത്ഥിയാണ്. ഇവരെയെല്ലാം വളരെ അഭിമാനപൂര്‍വ്വം നമുക്ക് ഈ വേളയില്‍ അനുസ്മരിക്കാം.
ജാതിമതഭേതമന്യേ എല്ലാ വിഭാഗം ആളുകള്‍ക്കും എല്ലാ വിഭാഗം ആളുകള്‍ക്കും ഇവിടെ പ്രവേശനം നല്‍കിയതിന് രേഖാമൂലം തെളിവുകള്‍ അവശേഷിക്കുന്നു. ആലിഹാജിയുടെ പിതാവ് കുഞ്ഞിമൊയ്തീന്‍ മൊല്ലാക്കയുടെ ഒത്തുപള്ളിയിലാണ് സ്കൂള്‍ ആരംഭിച്ചത്. കോടിത്തൊടിക ചെവിടിക്കല്‍ അവറാനാണ് ആദ്യത്തെ മാനേജര്‍. ആദ്ദേഹത്തിന്‍റെ മരണ ശേഷം ഹുസൈന്‍ഹാജി മാനേജരായി. ഇദ്ദേഹം ഈ സ്കൂളിലെ ഹെഡ്മാസ്റ്റര്‍ കൂടിയായിരുന്നു. 1993-ല്‍ ഇദ്ദേഹത്തിന്‍റെ മരണശേഷം ഭാര്യ ഫാത്തിമ ഹജ്ജുമ്മ മാനേജരായി. പ്രായാധിക്യം മൂലം മകനായ ഹുസൈന്‍ മാസ്റ്റര്‍ പിന്നീട് മാനേജര്‍ സ്ഥാനം ഏറ്റെടുത്തു. 2006-ല്‍ ഇദ്ദേഹത്തിന്‍റെ അകാല നിര്യാണത്തെ തുടര്‍ന്ന്‍ ഭാര്യ മൈമൂന പി.എം. മാനേജരായി സ്ഥാനം ഏറ്റെടുത്തു.
കിഴിശ്ശേരി സബ്ജില്ല നിലവില്‍ വന്ന 1996 മുതല്‍ നടന്ന സബ്ജില്ലാ ശാസ്ത്രമേളയിലും, ജില്ലാ ശാസ്ത്രമേളയിലും ഒന്നാംസ്ഥാനം നേടി ഈ വിദ്യാലയം മുന്നില്‍ നിന്നു. തുടര്‍ന്ന്‍ നടന്ന എല്ലാ കലാ-കായിക ശാസ്ത്രമേളകളിലും ഇവിടുത്തെ വിദ്യാര്‍ഥികള്‍ മികവ് പുലര്‍ത്തി. എല്‍.എസ്.എസ്. പരീക്ഷകളിലും ഇവിടുത്തെ വിദ്യാര്‍ഥികള്‍ മികവ് പുലര്‍ത്തി. 2011-2012 അധ്യയന വര്‍ഷത്തില്‍ പുല്‍പ്പറ്റ ഗ്രാമപഞ്ചായത്തില്‍ നിന്നും എല്‍.എസ്.എസ്. നേടിയ രണ്ട് വിദ്യാര്‍ത്ഥികളും ഈ വിദ്യാലയത്തിന്‍റെ അഭിമാനമായി ഞങ്ങള്‍ സ്മരിക്കുന്നു.
2011-2012 അധ്യയന വര്‍ഷത്തില്‍ പല പദ്ധതികളും ആസൂത്രണം ചെയ്തുവെങ്കിലും ഈ സ്കൂളിലെ അധ്യാപികയായിരുന്ന നദീറ ടീച്ചറുടെ അകാല വിയോഗം മൂലം പല പരിപാടികളും മാറ്റിവെച്ചു. ടീച്ചറുടെ അകാല നിര്യാണം ഞങ്ങള്‍ക്കിന്നും തീരാ നഷ്ടമാണ്.
സ്കൂളിലെ മുഴുവന്‍ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും സൈക്കിള്‍ പരിശീലനം നല്കിയതും സ്വന്തമായി മൈക്ക് സെറ്റ് വാങ്ങിച്ചതും ഈ കാലത്താണ്. മാത്രമല്ല, പി.ടി.എ. സഹകരണത്തോടെ കുട്ടികള്‍ക്ക് കുടിവെള്ള പദ്ധതി, കമ്പ്യൂട്ടര്‍ പരിശീലനം എന്നിവയും നടപ്പിലാക്കാന്‍ സാധിച്ചു. കുട്ടികളുടെ വായനാശീലം പോഷിപ്പിക്കുന്നതിനായി മാധ്യമം ദിനപത്രം ഒരുമ ഡയറി ഫാമിന്‍റെ വകയായി ലഭിക്കുന്നുണ്ട്. ആവശ്യത്തിന് പുസ്തകങ്ങളുള്ള ഒരു ലൈബ്രറിയും സ്കൂളിന് സ്വന്തമായുണ്ട്. സ്ഥലം എം.എല്‍.എയുടെയും പുല്‍പ്പറ്റ ഗ്രാമപഞ്ചായത്തിന്‍റെയും പ്രദേശത്തെ വായനശാലയുടെയും വകയായി കമ്പ്യൂട്ടറുകളും ഒരു ലാപ്ടോപ്പും ലഭിച്ചിട്ടുണ്ട്.
പരിമിതികള്‍ ഇന്ന് ധാരാളമുണ്ടെങ്കിലും മാനേജര്‍ ഇന്നും എല്ലാ കാര്യത്തിലും സഹകരിക്കുന്നുണ്ട്. മൂത്രപ്പുര, കക്കൂസ് എന്നിവ ഉണ്ടെങ്കിലും എണ്ണം കുറവായത് കൊണ്ട് കുട്ടികള്‍ ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്നുണ്ട്. അതുപോലെ ഗ്രൌണ്ട് ശരിയാക്കുന്നതിനും പി.ടി.എ. പല പദ്ധതികളും ആസൂത്രണം ചെയ്തിട്ടുണ്ട്.
സ്കൂളിന് സ്വന്തമായി വാഹനം ഇല്ലെങ്കിലും അധ്യാപകരുടെ സഹകരണത്തോടെ വാഹന സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഒന്ന്‍ മുതല്‍ നാല് വരെ സൌജന്യ ഇംഗ്ലീഷ് മീഡിയം പഠനവും നടക്കുന്നുണ്ട്.
ഉച്ചഭക്ഷണ പദ്ധതി കാര്യക്ഷമമായി നടക്കുന്നതിനോടൊപ്പം കോഴിത്തായി ശിഹാബ് തങ്ങള്‍ ട്രസ്റ്റിന്‍റെ ആഭിമുഖ്യത്തില്‍ കുട്ടികള്‍ക്ക് സൌജന്യമായി രാവിലെ പൊടിയരിക്കഞ്ഞി വിതരണം 2010 മുതല്‍ ആരംഭിച്ചിട്ടുണ്ട്. ഇത് വളരെ പ്രയോജനപ്രദമാണ്. ഇതിന്റെ ഭാരവാഹികളെ ഈസമയത്ത് പ്രത്യേകം അഭിനന്ദിക്കുന്നു.
ഗണിത വര്‍ഷത്തോടനുബന്ധിച്ച് കുട്ടികള്‍ക്കായി സംഘടിപ്പിച്ച സഹവാസ ക്യാമ്പ് വിജ്ഞാനപ്രദവും രസകരവുമായിരുന്നു. 'മികവ് 2012-2013' ഏപ്രില്‍ 10ന് പുല്‍പ്പറ്റ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി.സി. അബ്ദുറഹ്‌മാന്‍ ഉദ്ഘാടനം ചെയ്തു. കുട്ടികളുടെ കയ്യെഴുത്ത് മാഗസിന്‍ പ്രകാശനം കിഴിശ്ശേരി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ ശ്രീമതി ഇ. ശ്യാമള നിര്‍വഹിച്ചു.
സ്കൂളിന്‍റെ എല്ലാ വികസന പ്രവര്‍ത്തനങ്ങള്‍ക്കും ചുക്കാന്‍ പിടിക്കുന്ന പി.ടി.എ. പ്രസിഡണ്ട് ശ്രീ. ചെറിയ മമ്മദിനെയും എക്സിക്യുട്ടീവ് കമ്മിറ്റി അംഗങ്ങളെയും ഈ അവസരത്തില്‍ പ്രത്യേകം അഭിനന്ദിക്കുന്നു. നല്ലവരായ രക്ഷിതാക്കളുടെയും നാട്ടുകാരുടെയും സഹകരണം പ്രതീക്ഷിച്ചു കൊണ്ട് നിര്‍ത്തുന്നു.
ഉറവിടം: 'പിറവി' (ചെറുപുത്തൂര്‍ എ.എം.എല്‍.പി. സ്കൂള്‍ എണ്‍പത്തിഒമ്പതാം വാര്‍ഷിക സപ്ലിമെന്‍റ്)
സ്കൂളിന്റെ മാനെജ്മെന്റ് ശ്രേണിയിൽ അപാകതയുണ്ട്. ഹുസൈൻ മാസ്റ്ററുടെ മരണാനന്തരം അദ്ധേഹത്തിന്റെ ഭാര്യ എൻ എം ഫാത്തിമ എന്നവരായിരുന്നു മാനേജർ. അവരുടെ അനാരോഗ്യം കാരണം മകനായ മൂസാ ഹുസൈൻ എന്നവരെ ആക്ടിംഗ് മാനേജറായാണ് നിയമിച്ചത്(രേഖ നോക്കുക,കോപ്പി ആവശ്യമെങ്കിൽ ആവശ്യപ്പെടുക). മാനേജർ ജീവിച്ചിരിക്കെ തന്നെ ആക്ടിംഗ് മാനേജർ മരണപ്പെട്ടതിനാൽ മാനേജർ സ്ഥാനം എൻ എം ഫാത്തിമ എന്നവരിൽ തന്നെ പരിമിതമായി. സ്കൂൾ ഉൾപ്പെടുന്ന ഭൂസ്വത്തിന്റെ അവകാശം മാറിയെങ്കിലും മാനേജർ പദവി എൻ എം ഫാത്തിമ എന്നവരുടെ തുടർ അവകാശികൾ കൂട്ടായി പങ്കിടേണ്ടതോ കൂട്ടായി തീരുമാനിക്കേണ്ടതോ ആകുന്നു.
ReplyDelete